ഇറ്റാനഗർ: അരുണാചൽപ്രദേശിൽ അഞ്ചുവയസ് പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയ രണ്ടു പ്രതികളെ ജനക്കൂട്ടം പോലീസ് സ്റ്റേഷനിൽനിന്നു പിടികൂടി മർദിച്ചു കൊന്നു. തോട്ടം ജോലിക്കാരായ ജഗദീഷ് ലോഹർ(25), സഞ്ജയ് സോബോർ(30) എന്നിവരാണു ജനരോഷത്തിനിരയായി കൊല്ലപ്പെട്ടത്. ലോഹിത് ജില്ലയിലെ ടെസുവിലാണു സംഭവം.
ഈ മാസം 12നാണു പെൺകുട്ടിയെ കാണാതായത്. മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ 17ന് പെൺകുട്ടിയുടെ മൃതദേഹം തേയിലത്തോട്ടത്തിൽ കണ്ടെത്തി.
തുടർന്ന് ജഗദീഷ് ലോഹറിനെയും സഞ്ജയ് സോബോറിനെയും പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ പോലീസ് കസ്റ്റഡിയിൽ വിട്ടുനല്‍കി. പ്രതികൾ പോലീസ് സ്റ്റേഷനിലുണ്ടെന്ന വാർത്തയറിഞ്ഞ ജനക്കൂട്ടം ഇന്നലെ പോലീസ് സ്റ്റേഷൻ ആക്രമിച്ച് പ്രതികളെ പിടികൂടി.
ലോക്കപ്പ് തകർത്താണു പ്രതികളെ ജനക്കൂട്ടം പിടികൂടിയത്. പിന്നീട് ജനക്കൂട്ടം രണ്ടു പ്രതികളെയും മർദിച്ചു കൊലപ്പെടുത്തി. പോലീസ് സ്റ്റേഷനിൽനിന്ന് 100 മീറ്റർ അകലെയാണു പ്രതികൾ കൊല്ലപ്പെട്ടത്.
ജനക്കൂട്ടം പ്രതികളെ ലോക്കപ്പിൽനിന്നു പിടികൂടി കൊലപ്പെടുത്തി
01:00 AM Feb 20, 2018 | Deepika.com