ന്യൂഡൽഹി: കാഷ്മീരിൽ സുംജ വാൻ സൈനിക ക്യാന്പിനു നേർക്ക് ആക്രമണം നടത്തിയ ജയ്ഷെ മുഹമ്മദ് ഭീകരർ പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലെത്തിയത് കഴിഞ്ഞ ജൂണിൽ. സൈന്യത്തിന്റെ പ്രാഥമികാന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. കാഷ്മീരിലെത്തിയ മൂന്നു ഭീകരരും കാഷ്മീരിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ച് ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു.
ശനിയാഴ്ചയായിരുന്നു ജമ്മു നഗരപ്രാന്തത്തിലെ സംജുവാൻ സൈനിക ക്യാന്പിൽ ഭീകരാക്രമണമുണ്ടായത്. ക്യാന്പിലെ ഫാമിലി ക്വാർട്ടേഴ്സുകളിൽ കടന്നുകയറി ഭീകരർ നടത്തിയ ആക്രമണത്തിൽ ആറു സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരും കൊല്ലപ്പെട്ടു.
സുംജവാൻ ആക്രമണം: ഭീകരർ എത്തിയത് ഏഴു മാസംമുന്പ്
12:41 AM Feb 17, 2018 | Deepika.com