ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ (പിഎൻബി) 11,346 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതോടെ രാജ്യത്തെ പ്രമുഖ രത്നവ്യാപാരികൾ നിരീക്ഷണത്തിൽ. രാജ്യത്തെ ഏറ്റവും വലിയ വജ്ര-രത്ന വ്യാപാരസ്ഥാപനമായ ഗീതാഞ്ജലി ജെംസിന്റെ മാനേജിംഗ് ഡയറക്ടർ മെഹുൽ ചോക്സി, അദ്ദേഹത്തിന്റെ ബന്ധു നീരവ് മോദി എന്നിവരാണു തട്ടിപ്പുകേസിലെ പ്രതികൾ. ഇവർക്കും മറ്റു രണ്ടുപേർക്കുമെതിരേ സിബിഐ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കലിനും കേസെടുത്തു. 280 കോടി രൂപയുടെയും 11,346 കോടി രൂപയുടെയും രണ്ടു വ്യത്യസ്ത കേസുകളാണുള്ളത്.
ഗീതാഞ്ജലിക്കു പുറമെ ജിന്നി ഡയമണ്ട്സ്, നക്ഷത്ര എന്നീ രത്ന വ്യാപാരസ്ഥാപനങ്ങളും നീരവ് മോദിയുടെ നാലു കന്പനികളും നിരീക്ഷണത്തിലാണ്. ആഗോളതലത്തിൽ ഏറെ വിലമതിക്കപ്പെടുന്ന രത്നാഭരണ ഡിസൈനറായ നീരവ് മോദിയുടെ പേരിൽ 280 കോടിയുടെ തട്ടിപ്പ് കേസ് അന്വേഷിച്ചു തുടങ്ങിയ നാളുകളിലാണു 11,346 കോടിയുടെ തട്ടിപ്പ് അരങ്ങേറിയത്.
ബാങ്ക് തട്ടിപ്പ് ശ്രമം: പ്രമുഖ രത്നവ്യാപാരികൾ നിരീക്ഷണത്തിൽ
12:54 AM Feb 15, 2018 | Deepika.com