ന്യൂഡൽഹി: ഭാര്യമാരെ കബളിപ്പിച്ച് വിദേശത്ത് ജീവിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിനായി നിയമത്തിൽ മാറ്റം വരുത്താൻ കേന്ദ്ര നീക്കം.
ഭാര്യമാരെ കളഞ്ഞിട്ടു നാടുവിടുകയും തുടർച്ചയായി നോട്ടീസ് ലഭിച്ചിട്ടും പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നവരെ പിടികൂടുന്നതിനു നിയമ ഭേദഗതി കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തയച്ചിട്ടുണ്ടെ ന്നും കേന്ദ്രമന്ത്രി അറിയിച്ചു.
വിദേശത്തേക്കു കടന്നുകളയുന്ന ഭർത്താവിനെ തിരികെ കൊണ്ടുവരാൻ നിലവിൽ നിയമമൊന്നുമില്ല. വിവരം ചൂണ്ടിക്കാട്ടി പോലീസിനു നൽകുന്ന പരാതിയിൽ എംബസി മുഖേനെ നോട്ടീസയയ്ക്കുകയാണു പതിവ്. ഇതിനു മറുപടി നൽകിയില്ലെങ്കിലും മറ്റു നടപടികൾക്കു വ്യവസ്ഥകളൊന്നുമില്ല.
എംബസി മൂന്നു തവണ അയയ്ക്കുന്ന നോട്ടീസിനു മറുപടി നൽകണം. അല്ലെങ്കിൽ ഒളിച്ചോടിയതായി കണക്കാക്കി സ്വത്ത് കണ്ടുകെട്ടി ഭാര്യക്കും കുടുംബത്തിനും നൽകുകയും ചെയ്യുമെന്നും മന്ത്രാലയം സെക്രട്ടറി രാകേഷ് ശ്രീവാസ്തവ പറഞ്ഞു. ഇക്കാര്യത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ അധ്യക്ഷതയിൽ ഒരു മന്ത്രിതല സമിതിക്ക് രൂപം നൽകിയിട്ടുണ്ടെ ന്നും അദ്ദേഹം അറിയിച്ചു.
ജിജി ലൂക്കോസ്
വിവാഹംകഴിച്ചു നാടുവിട്ടാൽ സ്വത്തു പോകും
12:42 AM Feb 14, 2018 | Deepika.com