കോദേർമ: ജാർഖണ്ഡിലെ കോദേർമ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ശങ്കർ യാദവും(50) അംഗരക്ഷകനും ബോംബേറിൽ കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന എസ്യുവിയിലേക്ക് അജ്ഞാതസംഘം ബോംബ് എറിയുകയായിരുന്നു. കോദേർമ-ഹസാരിബാഗ് അതിർത്തിയിലെ ധാബിലായിരുന്നു സംഭവം. എസ്യുവി ഡ്രൈവർക്കു ഗുരുതരമായി പരിക്കേറ്റു. ശങ്കർ യാദവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. അംഗരക്ഷകൻ ആശുപത്രിയിൽവച്ചാണു മരിച്ചത്.
മൂന്നുമാസം മുന്പും ശങ്കർ യാദവിനെതിരേ വധശ്രമമുണ്ടായിരുന്നുവെന്നു ജില്ലാ പോലീസ് സൂപ്രണ്ട് ശിവാനി തിവാരി പറഞ്ഞു. അജ്ഞാതസംഘത്തിന്റെ വെടിയേറ്റ ഇദ്ദേഹം ദിവസങ്ങളോളം ചികിത്സയിലായിരുന്നു. ഏതാനും ദിവസം മുന്പായിരുന്നു ആശുപത്രി വിട്ടത്. ശങ്കർ യാദവിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് സിബിഐ അന്വേഷഷണം വേണമെന്നു ജാർഖണ്ഡ് പിസിസി അധ്യക്ഷൻ ഡോ. അജോയ്കുമാർ ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റും അംഗരക്ഷകനും ബോംബേറിൽ കൊല്ലപ്പെട്ടു
12:42 AM Feb 14, 2018 | Deepika.com