ഭുവനേശ്വർ: കുണ്ടുലിയിൽ കൂട്ടമാനഭംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി ജീവനൊടുക്കി. മാനഭംഗവും പോലീസിന്റെ ചോദ്യം ചെയ്യലും മൂലം പെൺകുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു.
ഒക്ടോബർ പത്തിന് ലാഞ്ചിഗുണ്ട വനത്തിൽ വച്ച് നാലു ജവാന്മാരാണ് പെൺകുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്. കേസ് പിൻവലിക്കാൻ പെൺകുട്ടിയുടെ കുടുംബത്തിനു സമ്മർദമുള്ളതായും ആരോപണമുണ്ട്. പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടു.
കുണ്ടുലി കൂട്ടമാനഭംഗം; ഇരയായ ദളിത് പെൺകുട്ടി ജീവനൊടുക്കി
01:20 AM Jan 23, 2018 | Deepika.com