ന്യൂഡൽഹി: വിദേശത്തു നിന്നെത്തുന്ന ഇന്ത്യൻ പൗരന്മാരെ രണ്ടു തരത്തിൽ വിലയിരുത്താവുന്ന തരത്തിലുള്ള പാസ്പോർട്ടിലെ നിറവ്യത്യാസം വരുത്തുന്നതിനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് എൻ.കെ. പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സുഷമയ്ക്ക് നിവേദനവും നൽകി.
വിദേശത്തുള്ള മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരിൽ വലിയൊരു വിഭാഗം എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള വിഭാഗത്തിൽപ്പെടും. അത്തരത്തിലുള്ളവരെ രണ്ടാം തരക്കരായി ചിത്രീകരിക്കുവാൻ അവസരം നൽകുന്നതാണ് പാസ്പോർട്ട് നിറംമാറ്റം. ഇതു പ്രവാസികളുടെ നിലനിൽപിനും ആത്മാഭിമാനത്തിനും ദോഷകരമാണ്.
പാസ്പോർട്ടിന്റെ അവസാന പേജിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന വിവരങ്ങൾ ഒഴിവാക്കുന്നതിലൂടെ പ്രവാസികൾ കൂടുതൽ ബുദ്ധിമുട്ടിലാകും. വിദേശത്ത് വിവിധ ആവശ്യങ്ങൾക്ക് ആധികാരിക രേഖയായി കണക്കാക്കുന്ന പാസ്പോർട്ടിൽ നിന്നും സുപ്രധാന വിവരങ്ങൾ ഒഴിവാക്കുന്ന വിധം അവസാന പേജ് അച്ചടി വേണ്ടെന്ന തീരുമാനവും ദോഷകരമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
പാസ്പോർട്ടിന്റെ നിറവ്യത്യാസം പിൻവലിക്കണമെന്ന് പ്രേമചന്ദ്രൻ
01:18 AM Jan 21, 2018 | Deepika.com