ജമ്മു: ജമ്മു-കാഷ്മീർ അതിർത്തിയിലെ നിയന്ത്രണരേഖയോടു ചേർന്നു കാട്ടുതീ ആളിപ്പടർന്നു. ഇതുമൂലം കുഴിബോംബുകൾ പൊട്ടിത്തെറിക്കുന്നതിനാൽ പൂഞ്ച്-രജൗരി മേഖലയിലെ അതിർത്തിഗ്രാമങ്ങളിൽ ജനങ്ങൾ ആശങ്കയോടെയാണു കഴിയുന്നത്. മൈനുകൾ നിർവീര്യമാക്കുന്നതിനു പാക്കിസ്ഥാൻ സൈന്യം കാടിനു തീയിടുകയായിരുന്നുവെന്നാണ് സംശയം.
രജൗരി-പൂഞ്ച് മേഖലയിലെ ബാലാകോട്ടിൽ ബുധനാഴ്ച രാത്രിയോടെ തീ കണ്ടെത്തി. നിയന്ത്രണരേഖയോടു ചേർന്ന് പാക് അധിനിവേശ കാഷ്മീരിലെ പ്രദേശത്തുനിന്നാണ് തീപടർന്നത്. ഇന്ത്യൻ ഭാഗത്തേക്ക് അതിവേഗം പടർന്നുപിടിക്കുകയും ചെയ്തു. ഇതോടെയാണ് കുഴിബോംബുകൾ പൊട്ടിത്തെറിച്ചുതുടങ്ങിയത്. ഇന്നലെ ഉച്ചയോടെ തീ നിയന്ത്രണവിധേയമാക്കി. തീയിൽ കാട്ടിനുള്ളിലെ ജന്തുജാലങ്ങളും കൂട്ടത്തോടെ വെന്തൊടുങ്ങി.
അതിർത്തിയിൽ കാട്ടുതീ: കുഴിബോംബുകൾ പൊട്ടിത്തെറിക്കുന്നു
12:50 AM Jan 18, 2018 | Deepika.com