ന്യൂഡൽഹി: ആധാറിൽ ഇനി തിരിച്ചറിയാൻ മുഖവും അടയാളമാകും. ആധാർ ഉപഭോക്താവിനെ തിരിച്ചറിയാൻ വിരൽ അടയാളം ഉപയോഗിച്ചിരുന്നതിന് മാറ്റം വരുമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) അറിയിച്ചു. പുതിയ സംവിധാനം ജൂലൈ ഒന്നിനു നിലവിൽ വരും. യുഐഡിഎഐ സിഇഒ അജയ് ഭൂഷൺ പാണ്ഡെയാണ് ട്വിറ്ററിലൂടെ പുതിയ വിവരം പങ്കുവച്ചത്.
വിരലടയാളം ഉൾപ്പടെയുള്ള ബയോമെട്രിക് വിവരങ്ങൾ തിരിച്ചറിയൽ അടയാളമായി ഉപയോഗിക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. മുറിവോ കഠിനാധ്വാനമോ മൂലം വിരലടയാളം നഷ്ടമായവർക്കു പുതിയ സംവിധാനം സഹായകമാകും. വിരലടയാളം ഉൾപ്പെടെയുള്ള തിരച്ചറിയിൽ സംവിധാനങ്ങൾ പിൻവലിക്കുന്നില്ല. മുഖം കൂടി ഇവയോടൊപ്പം ചേർക്കുകയാണ് ചെയ്തിരിക്കുന്നത്. ആധാർ എൻറോൾ ചെയ്യുന്ന സമയത്ത് മുഖത്തിന്റെ ഫോട്ടോ രേഖയായി കൂട്ടിച്ചേർക്കും. ഇപ്പോൾ ഫോട്ടോ എടുക്കാറുണ്ടെങ്കിലും അത് ഐഡന്റിറ്റീസ് ഡേറ്റാ റെപ്പോസിറ്റിയിലേക്ക് (സിഐഡിആർ) കൈമാറിയിരുന്നില്ല.
ആധാറിൽ മുഖവും തിരിച്ചറിയൽ അടയാളം
12:42 AM Jan 16, 2018 | Deepika.com