ന്യൂഡൽഹി: പാസ്പോർട്ട് തിരിച്ചറിയൽ രേഖയായി അംഗീകരിക്കില്ലെന്ന തീരുമാനം ബിജെപി സർക്കാരിന്റെ വേർതിരിവിന്റെ മനഃസ്ഥിതിയാണു വ്യക്തമാക്കുന്നതെന്ന് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
പ്രവാസികളാകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ പാസ്പോർട്ടിന് ഓറഞ്ച് നിറം ആക്കുന്നതിനെയും രാഹുൽ വിമർശിച്ചു. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരെ രണ്ടാംകിട പൗരന്മായി കണക്കാക്കുന്നു എന്നാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്. ബിജെപിയുടെ വിവേചന മനോഭാവം തെളിയിക്കുന്ന നീക്കണമാണിതെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചത്.
പാസ്പോർട്ടിൽനിന്ന് ഉടമയുടെ വിലാസവും എമിഗ്രേഷൻ സ്റ്റാറ്റസും ഒഴിവാക്കും എന്ന തീരുമാനത്തിനു പിന്നാലെയാണ് പ്രവാസജീവിതം ആഗ്രഹിക്കുന്നവരുടെ പാസ്പോർട്ടിന്റെ നിറം മാറ്റാനും സർക്കാർ ആലോചിക്കുന്നത്. എമിഗ്രേഷൻ ആവശ്യമുള്ള പാസ്പോർട്ടുകൾ ഓറഞ്ചു നിറത്തിലും മറ്റുള്ളവ നീല നിറത്തിലും തുടരുമെന്നുമാണ് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞത്.
പാസ്പോർട്ടിന്റെ നിറംമാറ്റത്തെ വിമർശിച്ച് രാഹുൽ ഗാന്ധി
12:55 AM Jan 15, 2018 | Deepika.com