ഭരണഘടനാ പ്രതിസന്ധിയില്ലെന്നു ബാർ കൗൺസിൽ ചെയർമാൻ

12:55 AM Jan 15, 2018 | Deepika.com
ന്യൂഡൽഹി: സുപ്രീംകോടതിയിൽ ഭരണഘടനാപരമായ പ്രതിസന്ധികൾ ഒന്നുമില്ലെന്നും മറ്റു വിഷയങ്ങൾ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കപ്പെടുമെന്നും ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ മിശ്ര. ജസ്റ്റീസ് ജെ. ചെലമേശ്വറുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് അദ്ദേഹം ഇക്കാ ര്യം പറഞ്ഞത്. അത് ആഭ്യന്തര വിഷയമാണ്. ഉടൻ തന്നെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്രയ്ക്കു പുറമേ കോ ചെയർമാൻ എസ് പ്രഭാകരൻ, അംഗങ്ങളായ വിജയ് ഭട്ട്, അപൂർബ കുമാർ ശർമ, പ്രതാപ് സി. മേത്ത, രമേഷ് ചന്ദ്ര ജി. ഷാ, ടി.എസ്. അജിത് എന്നിവർ ഉൾപ്പെട്ട സമിതിയാണു സുപ്രീംകോടതി ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയത്. ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ വൈസ് ചെയർമാൻ സതീഷ്. എ. ദേശ്മുക് സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. ജസ്റ്റീസ് ചെലമേശ്വറിനു പുറമേ ഇദ്ദേഹത്തോടൊപ്പം പത്രസമ്മേളനം നടത്തിയ ജസ്റ്റീസുമാരായ രഞ്ജൻ ഗോഗോയ്, കുര്യൻ ജോസഫ്, മദൻ ബി. ലോക്കൂർ എന്നിവരുമായും ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യ കൂടിക്കാഴ്ച നടത്തുമെന്നു വ്യക്തമാക്കിയിരുന്നു.

ഇതിനു പുറമേ, ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യ പ്രതിനിധി കൾ ഇന്നലെ ജസ്റ്റീസ് ആർ.കെ. അഗർവാൾ ഉൾപ്പെടെ മറ്റു ജഡ്ജിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയം സുപ്രീംകോടതിയുടെ ആഭ്യന്തരവിഷയമാണെന്നും ജഡ്ജിമാർ തന്നെ ഇക്കാര്യത്തിൽ അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്നും ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.

പത്തു ദിവസത്തിനുള്ളിൽ സുപ്രീംകോടതി വിഷയം പരിഹരിക്കപ്പെട്ടില്ലെങ്കിൽ രാജ്യത്തെ എല്ലാ ബാർ അസോസിയേഷനുകളെയും സംഘടിപ്പിച്ച് തെരുവിലിറങ്ങുമെന്ന് ഡൽഹി ബാർ അസോസിയേഷൻ മുന്നറിയിപ്പു നൽകി. ചീഫ് ജസ്റ്റീസിന്‍റെ നടപടികളിൽ വിയോജിപ്പു വ്യക്തമാക്കി നാലു സുപ്രീംകോടതി ജഡ്ജിമാർ പത്രസമ്മേളനം വിളിച്ച ദിവസം കരിദിനമാണ്. ചീഫ് ജസ്റ്റീസ് തന്നെ ഇക്കാര്യത്തിൽ പരിഹാരത്തിനായി മുൻകൈയെടുക്കണം. നാലു ജഡ്ജിമാർ ഉന്നയിച്ച വിഷയങ്ങളും വിമർശനങ്ങളും മുഖവിലയ്ക്കെടുത്തു പ്രശ്നപരിഹാരത്തിന് ചീഫ് ജസ്റ്റീസ് നടപടിയെടുക്കണമെന്ന് ഡൽഹിയിലെ ജില്ലാ കോടതികളുടെ സംയുക്ത കമ്മിറ്റിയും ആവശ്യപ്പെട്ടു.

ജഡ്ജി ലോയയുടെ മരണം സംബന്ധിച്ച കേസ് സുപ്രീംകോടതിയിലെ ജൂണിയർ ജഡ്ജിമാരായ അരുണ്‍ മിശ്രയും എം.എം. ശാന്തനഗൗഡറും ഇന്നു പരിഗണിക്കില്ല. ശാന്തനഗൗഡർ അവധിയെടുത്ത സാഹചര്യത്തിൽ സിറ്റിംഗ് മാറ്റിയെന്നാണ് സുപ്രീംകോടതി രജിസ്ട്രാർ പറയുന്നതെങ്കിലും പ്രശ്നപരിഹാരത്തിന്‍റെ ഭാഗമാണിതെന്നാണു വിവരം. ഫുൾകോർട്ട് ചേർന്ന് തർക്കങ്ങൾ പരിഹരിക്കണമെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രമേയം പാസാക്കി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കു കൈമാറിയിട്ടുണ്ട്.