മുബൈ: വിവാദ ബോളിവുഡ് സിനിമ ‘പദ്മാവതി’യുടെ പേര് ‘പദ്മാവത്’ ആക്കിയതുകൊണ്ടായില്ല, രജപുത്ര സമുദായത്തിനെതിരായ സീനുകളും നീക്കംചെയ്യാതെ സിനിമ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നു കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. ഈ ആവശ്യമുന്നയിച്ചു താൻ സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷിയെ കാണുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സഞ്ജയ് ലീല ബൻസാലിയുടെ സിനിമയ്ക്കു സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നതിൽ പ്രതിഷേധിച്ചു സിനിമയെ എതിർക്കുന്ന രജപുത് ഗ്രൂപ്പ് കർണിസേന സെൻസർബോർഡ് ഓഫീസിനു പുറത്തു കഴിഞ്ഞ ദിവസം പ്രകടനം നടത്തിയിരുന്നു.
പദ്മാവത്: പേരു പോരാ, സീനുകളും നീക്കണമെന്ന് കേന്ദ്രമന്ത്രി
01:12 AM Jan 14, 2018 | Deepika.com