ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാർ വാർത്താസമ്മേളനം വിളിച്ചതു ജുഡീഷറിക്കു പരിഹരിക്കാനാകാത്തവിധം തകരാറുണ്ടാക്കിയെന്ന് മുൻ സോളിസിറ്റർ ജനറൽ എൻ. സന്തോഷ് ഹെഗ്ഡെ. ചില കാരണങ്ങളാൽ ജഡ്ജിമാരുടെ നടപടിയെ ന്യായീകരിക്കാം.
എന്നാൽ പ്രശ്നപരിഹാരത്തിനായി മാധ്യമങ്ങളെ കണ്ടത് തെറ്റാണ്. ജുഡീഷറിയെ ഒരു കുടുംബമായാണ് എല്ലാക്കാലത്തും പരിഗണിച്ചിരുന്നത്. കുടുംബത്തിലെ അഭിപ്രായവ്യത്യാസം ഒരിക്കലും തെരുവിലേക്കു വലിച്ചിഴയ്ക്കരുത്.
കേസുകൾ തീർപ്പാക്കുന്നതിലെ കാലതാമസം മൂലം ജനങ്ങൾക്കു ജുഡീഷറിയിലുള്ള വിശ്വാസം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ആരോപണങ്ങളുമായി ജഡ്ജിമാർ പൊതുവേദിയിലെത്തിയത് ഈ സംഭവങ്ങൾക്ക് ആക്കംകൂട്ടുമെന്നും കർണാടക മുൻ ലോകായുക്തും സുപ്രീംകോടതി ജഡ്ജിയുമായിരുന്ന അദ്ദേഹം പറഞ്ഞു.
പരിഹാരമില്ലാത്ത തകരാർ: സന്തോഷ് ഹെഗ്ഡെ
01:18 AM Jan 13, 2018 | Deepika.com