ന്യൂഡൽഹി: മധ്യപ്രദേശിലെ സത്നയിൽ വ്യാജപരാതിയിൽ അനാവശ്യമായി കത്തോലിക്കാ വൈദികനെയും സഹപ്രവർത്തകരെയും കസ്റ്റഡിയിലെടുത്തവർക്കും അതിനു പ്രേരിപ്പിച്ചവർക്കുമെതിരേ ഒരുനിമിഷം വൈകാതെ നടപടിയെടുക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് രേഖാമൂലം കത്തു നൽകിയതായി രമേശ് അറിയിച്ചു.
സമാധാനപരമായി കാരൾ നടത്തിയ ക്രൈസ്തവർക്കെതിരേയുണ്ടായ നടപടി അപലപനീയമാണ്. ഭീതിയിൽ കഴിയുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് പൂർണ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണം.
കത്തോലിക്കാ സഭ രാജ്യത്തൊരിടത്തും നിർബന്ധിത മതപരിവർത്തനം നടത്തുന്നവരല്ല. മതംമാറ്റത്തിനു ശ്രമമെന്ന ആരോപണം പോലും അടിസ്ഥാന രഹിതമാണ്: രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
നടപടിയെടുക്കണമെന്നു രമേശ് ചെന്നിത്തല
01:24 AM Dec 17, 2017 | Deepika.com