ന്യൂഡൽഹി: പ്രതീക്ഷയുടെ രാ ഷ്ട്രീയത്തിന്റെ സ്ഥാനത്ത് ഭീതിയുടെ രാഷ്ട്രീയമാണു നിനിൽക്കുന്നതെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധി ഇന്ത്യക്ക് പ്രത്യാശയുടെ രാഷ്ട്രീയം തിരികെകൊണ്ട ുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ രാഷ്ട്രീയമാണ് ഇന്ത്യ ആഗ്രഹിക്കുന്നതും. രാഹുൽ ഇന്ത്യ മൊത്തം ചുറ്റിസഞ്ചരിച്ച വ്യക്തിയായതിനാൽ പാവപ്പെട്ടവരുടെയും അടിത്തട്ടിലുള്ളവരുടെയും ഗ്രമീണരുടെയും പ്രശ്നങ്ങൾ അറിയാം.
പത്തു വർഷത്തെ ഭരണത്തിൽ രാജ്യത്തെ റിക്കാർഡ് വളർച്ചയിലെത്തിക്കാൻ യുപിഎ സർക്കാരിനായി. പാർട്ടിയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ദിനമാണിന്ന്. സോണിയാ ഗാന്ധിയുടെ മാർഗനിർദേശത്തെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. അവർ പാർട്ടിയുടെ അധ്യക്ഷയായ കാലത്ത് യുപിഎ സർക്കാർ ചരിത്രപരമായ ചില തീരുമാനങ്ങളും എടുത്തു.
പുതിയ മാറ്റങ്ങൾ കൊണ്ട ുവരാൻ രാഹുലിനു കഴിയട്ടെ. എല്ലാ അനുഗ്രഹങ്ങളും ഉണ്ട ായിരിക്കട്ടെയെന്നും മൻമോഹൻ സിംഗ് ആശംസിച്ചു.
നിലവിലുള്ളതു ഭീതിയുടെ രാഷ്ട്രീയം: ഡോ. മൻമോഹൻ സിംഗ്
01:13 AM Dec 17, 2017 | Deepika.com