മുംബൈ: മസഗോൺ ഡോക്കിൽ നിർമിച്ച സ്കോർപിയോൺ ക്ലാസ് മുങ്ങിക്കപ്പൽ ഐഎൻഎസ് കൽവരി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമർപ്പിച്ചു. ചടങ്ങിൽ പ്രതിരോധമന്ത്രി നിർമല സീതാരാമൻ, നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബ, വൈസ് അഡ്മിറൽ ഗിരീഷ് ലുതാര തുടങ്ങിയവർ പങ്കെടുത്തു.
ഫ്രഞ്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മുങ്ങിക്കപ്പൽ നിർമിച്ചത്.
ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന ആക്രമണകാരിയായ സ്രാവിന്റെ പേരാണ് കൽവരി.
1967ലാണ് കൽവരി ക്ലാസ് മുങ്ങിക്കപ്പൽ ആദ്യമായി കമ്മീഷൻ ചെയ്തത്.
മേക്ക് ഇൻ ഇന്ത്യയുടെ മികച്ച ഉദാഹരണമാണ് കൽവരി മുങ്ങിക്കപ്പലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഐഎൻഎസ് കൽവരി
നീളം 67.5 മീറ്റർ. ഉയരം 12.3 മീറ്റർ. കേവുഭാരം 1600 ടൺ.
മസഗോൺ ഡോക്കിൽ 2006-ൽ നിർമാണമാരംഭിച്ചു.
ഇന്ത്യയുടെ ആദ്യ മുങ്ങിക്കപ്പലും ഐഎൻഎസ് കൽവരിയായിരുന്നു. അത് 1969-97 കാലത്തു സേവനമനുഷ്ഠിച്ചു.
17 വർഷത്തിനുശേഷമാണ് ഇന്ത്യ പരന്പരാഗത ഡീസൽ മുങ്ങിക്കപ്പൽ നേവിയുടെ ഭാഗമാക്കുന്നത്.
ടോർപിഡോകളും എക്സോചെ കപ്പൽവേധ മിസൈലുകളുമുള്ള ഇത് സബ്റ്റിക്സ് എന്ന ഇലക്ട്രോണിക് സംവിധാനമുപയോഗിച്ചു ശബ്ദതരംഗങ്ങൾ വിശകലനം ചെയ്ത് പ്രവർത്തിക്കുന്നു.
ഐഎൻഎസ് കൽവരി രാഷ്ട്രത്തിനു സമർപ്പിച്ചു
02:32 AM Dec 15, 2017 | Deepika.com