മിർസാപുർ: ഉത്തർപ്രദേശിലെ മിർസാപുരിൽ ഒരു സംഘമാളുകൾ ഫ്രഞ്ച് ടൂറിസ്റ്റുകളെയും ഗൈഡിനെയും ആക്രമിച്ചെന്നു പരാതി. സംഭവത്തിൽ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, ഞായറാഴ്ച വാരാണസി സ്വദേശിനിയായ വനിതയ്ക്കു നേരേയാണ് ആക്രമണമുണ്ടായതെന്നും ഫ്രഞ്ച് ടൂറിസ്റ്റുകളെ ആക്രമിച്ചിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്. മിർസാപുരിലെ ലഖനിയ ധരി വെള്ളച്ചാട്ടം കാണാനെത്തി സംഘത്തിനു നേരേയാണ് ആക്രമണമുണ്ടായത്. വെള്ളച്ചാട്ടം കാണാനെത്തിയ ഫ്രഞ്ച് ടൂറിസ്റ്റുകളെ ഒരു സംഘമാളുകൾ അധിക്ഷേപിച്ചു സംസാരിച്ചെന്നും ഇതു ചോദ്യം ചെയ്ത തന്നെയും ആക്രമിച്ചെന്നും വനിതാ ഗൈഡ് പറഞ്ഞു.
വടി ഉപയോഗിച്ച് ആക്രമികൾ തല്ലിയതായി ഫ്രഞ്ച് ടൂറിസ്റ്റുകൾ പരാതി നല്കിയിട്ടുണ്ട്. അടുത്തിടെ, സോൻബാന്ദ്ര, ഫത്തേപ്പൂർ സിക്രി എന്നിവിടങ്ങളിൽ വിദേശ ടൂറിസ്റ്റുകൾക്കു നേരേ ആക്രമണം ഉണ്ടായിട്ടുണ്ട്.
യുപിയിൽ ഫ്രഞ്ച് ടൂറിസ്റ്റുകൾക്കു നേരേ ആക്രമണം
01:00 AM Dec 12, 2017 | Deepika.com