ബാബർ (ഗുജറാത്ത്): ഇന്ത്യ-പാക്കിസ്ഥാൻ സമാധാനം പുലരണമെങ്കിൽ തന്നെ ഉന്മൂലനം ചെയ്യണമെന്ന് പാക്കിസ്ഥാന് കരാർ നല്കിയ ആളാണ് പുറത്താക്കപ്പെട്ട കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിക്കെതിരേ ജാതീയമായ ആക്ഷേപമുന്നയിച്ചതിന് കോൺഗ്രസ് അയ്യറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. പ്രശ്നങ്ങൾ ഉണ്ടാക്കി അത് ഉയർത്തിപ്പിടിച്ച് പിന്നീട് മറ്റൊരു വഴിക്ക് തിരിച്ചുവിടുന്നതാണ് കോൺഗ്രസിന്റെ ശീലമെന്നും മോദി ആക്ഷേപിച്ചു.
അയ്യർ എന്നെയല്ല, ഗുജറാത്തിനെയാണ് അപമാനിച്ചത്. ഇന്ത്യയുടെ ജാതി വിഭാഗങ്ങളെയാണ് താഴ്ത്തിക്കെട്ടിയത്. ഞാൻ പ്രധാനമന്ത്രി ആയപ്പോൾ അയാൾ എന്താണ് ചെയ്തതെന്നോ? പാക്കിസ്ഥാനിൽ ചെന്ന് ചിലരുമായി കൂടിക്കാഴ്ച നടത്തി. എന്നെ ഉന്മൂലനം ചെയ്താൽമാത്രമേ ഇന്ത്യ-പാക് ബന്ധം നല്ലരീതിയിൽ പോകൂ എന്ന് അയ്യർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടവിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ ലഭ്യമാണ്: മോദി പറഞ്ഞു.
എന്നെ ഉന്മൂലനം ചെയ്യാൻ മണിശങ്കർ അയ്യർ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു: മോദി
12:33 AM Dec 09, 2017 | Deepika.com