ചെന്നൈ: ആർകെ നഗർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തന്റെ നാമനിർദേശപത്രിക തെരഞ്ഞെടുപ്പു കമ്മീഷൻ തള്ളിയതു തമിഴ്നടൻ വിശാൽ കൃഷ്ണ ട്വിറ്ററിലൂടെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശ്രദ്ധയിൽപെടുത്തി.
റിട്ടേണിംഗ് ഓഫീസർ തന്റെ പത്രിക പരിശോധിച്ചശേഷം ആദ്യം അതു സ്വീകരിക്കുകയും പിന്നീടു തള്ളുകയും പ്രതിഷേധത്തെത്തുടർന്നു വീണ്ടും സ്വീകരിക്കുകയുമായിരുന്നു.
ഇതു നിരുത്തവാദപരമാണ്. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റും നടികർ സംഘം സെക്രട്ടറിയുമാണു വിശാൽ. റിട്ടേണിംഗ് ഓഫീസർ വേലുസ്വാമിയുടെ നടപടിക്കെതിരേ വീണ്ടും തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്നും കോടതിയിൽ പോകുമെന്നും വിശാൽ കൂട്ടിച്ചേർത്തു.
നടൻ വിശാൽ പരാതി നല്കി
12:58 AM Dec 07, 2017 | Deepika.com