ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജലളിത അന്തരിച്ചതിനെത്തുടർന്ന് ഒഴിവു വന്ന ആർകെ നഗർ നിയമസഭാ മണ്ഡലത്തിൽ ഡിസംബർ 21 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പുകമ്മീഷൻ ഇന്നലെ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ മണ്ഡലത്തിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. തിങ്കളാഴ്ച മുതൽ നാമനിർദേശപത്രിക സമർപ്പിക്കാം.
ഡിസംബർ നാലാണ് പത്രിക സമർപ്പക്കേണ്ട അവസാന തീയതി. ഡിസംബർ അഞ്ചിന് സൂക്ഷ്മപരിശോധന നടക്കും. ഡിസംബർ ഏഴ് വരെ പത്രിക പിൻവലിക്കാം. 24ന് ഫലം പ്രഖ്യാപിക്കും. അരുണാചൽപ്രദേശിലെ രണ്ടും യുപി, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളിലും ഡിസംബർ 21ന് ഉപതെരഞ്ഞെടുപ്പു നടക്കും. അണ്ണാ ഡിഎംകെയുടെ തെരഞ്ഞെടുപ്പു ചിഹ്നമായ രണ്ടില മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം എന്നിവരുടെ പക്ഷത്തിനു ലഭിച്ചതിനു പിറ്റേന്നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങിയത്.
ആർകെ നഗർ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 21ന്
12:35 AM Nov 25, 2017 | Deepika.com