ന്യൂഡൽഹി: സംശയകരമായ സാഹചര്യത്തിൽ കാണപ്പെടുന്ന കപ്പലുകളും ബോട്ടുകളും നിരീക്ഷിക്കാൻ ഐഎസ്ആർഒയുമായി സഹകരിച്ച് ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഇന്ത്യയുടെ തീരസംരക്ഷണം കൂടുതൽ കാര്യക്ഷമമാക്കുവാനുള്ള നടപടികളുടെ ഭാഗമായാണ് ഐഎസ്ആർഒയുടെ സഹായം തേടുന്നത്. ഇക്കാര്യത്തിനായി അടുത്ത വർഷം മാർച്ച് മുതൽ ആയിരം ട്രാൻസ്പോൺഡറുകൾ ഉപയോഗിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.2008 മുംബൈ ഭീകരാക്രമണത്തിനു ശേഷം രാജ്യത്തിന്റെ തീരസംരക്ഷണം കൂടുതൽ ശക്തിപ്പെടുത്തിയിരുന്നു.
തീരസുരക്ഷയുടെ ഭാഗമായി 19.74 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് ബയോമെട്രിക് തിരിച്ചറിയൽ കാർഡുകൾ നൽകാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ് ഇതിൽ 18.60 ലക്ഷം പേർക്ക് കാർഡുകൾ നൽകിക്കഴിഞ്ഞു. 7516 കിലോമീറ്റർ ദൈർഘ്യമുള്ള കടൽത്തീരമാണ് ഇന്ത്യക്കുള്ളത്. 20 മീറ്ററിൽ കൂടുതൽ നീളമുള്ള ബോട്ടുകളിൽ ഒാട്ടോമാറ്റിക് തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്തിവരികയാണ്.
കപ്പലുകളും ബോട്ടുകളും നിരീക്ഷിക്കാൻ ഐഎസ്ആർഒയുടെ സഹായം തേടുമെന്ന് ആഭ്യന്തരമന്ത്രാലയം
12:35 AM Nov 25, 2017 | Deepika.com