മുംബൈ: ബോളിവുഡ് ചലച്ചിത്രം പദ്മാവതി ഡിസംബർ ഒന്നിനു റിലീസ് ചെയ്യില്ലെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചലച്ചിത്രത്തിന്റെ കഥ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന് ആരോപിച്ച് വിവാദം നിലനിൽക്കുന്നുണ്ട്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നല്കിയിട്ടില്ല. അപേക്ഷ അപൂർണമാണെന്നു പറഞ്ഞാണു സർട്ടിഫിക്കറ്റ് നല്കാതിരിക്കുന്നത്.
മാധ്യമപ്രവർത്തകർക്കായി ചിത്രം പ്രദർശിപ്പിച്ചതിനെ സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷി വിമർശിച്ചിരുന്നു. സർട്ടിഫിക്കറ്റ് വൈകാതെ ലഭിക്കുമെന്ന് പ്രത്യാശിക്കുന്നതായി അണിയറപ്രവർത്തകർ പറഞ്ഞു. സഞ്ജയ് ലീലാ ബൻസാലിയാണ് സംവിധായകൻ.
"പദ്മാവതി'യുടെ റിലീസിംഗ് മാറ്റി
09:37 PM Nov 19, 2017 | Deepika.com