ബംഗളൂരു: ചരക്കുസേവനനികുതി (ജിഎസ്ടി) പിരിവിലെ കുറവ് കുറഞ്ഞുവരികയാണെന്നു ബിഹാർ ഉപമുഖ്യമന്ത്രിയും ജിഎസ്ടിക്കായുള്ള മന്ത്രിതല കമ്മിറ്റി ചെയർമാനുമായ സുശീൽകുമാർ മോദി. ജൂലൈയിൽ 28.4 ശതമാനം കുറവായിരുന്നു നികുതി. ഓഗസ്റ്റിൽ 24 ശതമാനവും സെപ്റ്റംബറിൽ 17.6 ശതമാനവുമായി കമ്മി കുറഞ്ഞു.
ജൂലൈയിൽ 94,063 കോടി രൂപ, ഓഗസ്റ്റിൽ 93,141 കോടി രൂപ, സെപ്റ്റംബറിൽ 95,131 കോടി രൂപ എന്ന തോതിലാണ് ജിഎസ്ടി പിരിവുണ്ടായത്. ജൂലൈയിലെ പിരിവ് ലക്ഷ്യത്തിലും 12,208 കോടി കുറവായിരുന്നു. പിറ്റേമാസം 10,345 കോടിയായിരുന്നു കുറവ്. സെപ്റ്റംബറിൽ ഈ കുറവ് 7560 കോടിയായി താണു. ഈ മാസം 200-ൽപരം സാധനങ്ങൾക്കു നികുതി കുറച്ചത് 24,000 കോടി രൂപയുടെ കുറവേ വരുത്തൂ എന്ന് മോദി പറഞ്ഞു.
ജിഎസ്ടി പിരിവ് മെച്ചപ്പെടുന്നു
02:18 AM Nov 19, 2017 | Deepika.com