ജയ്പുർ: ബോളിവുഡ് ചിത്രം പദ്മാവതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു വീണ്ടും പ്രതിഷേധ പ്രകടനം. ചരിത്രപുരുഷൻ മഹാറാണ പ്രതാപിന്റെ ജന്മസ്ഥലമായ രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലുളള കുന്പൾഗാർ കോട്ട രജപുത്രസമുദായത്തിൽപ്പെട്ട നൂറുകണക്കിന് ആളുകൾ ഇന്നലെ ഉപരോധിച്ചു.
രാവിലെ മുതൽ വൈകുന്നേരം അഞ്ചു വരെയായിരുന്നു ഉപരോധം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ഒരു റൗണ്ട് അകാശത്തേക്കു വെടിവച്ചു. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം ചിറ്റോർഗായിലും ചിത്രത്തിനെതിരേ പ്രതിഷേധപ്രകടനങ്ങൾ നടന്നിരുന്നു.
പദ്മാവതിയുടെ സംവിധായകൻ സഞ്ചയ് ലീലാ ബൻസാലിയുടെയും നായിക ദീപിക പദുക്കോണിന്റെയും തലവെട്ടുന്നവർക്കു ക്ഷത്രിയസമാജം അഞ്ചു കോടി രൂപ ഇനാം പ്രഖ്യാപിച്ചതും വിവാദമായിരുന്നു.
രജപുത്ര വിഭാഗക്കാർ കുന്പൾഗാർകോട്ട ഉപരോധിച്ചു
01:27 AM Nov 19, 2017 | Deepika.com