ജമ്മു: നിയന്ത്രണരേഖയ്ക്ക് അപ്പുറത്ത് പാക് അധീന കാഷ്മീരിൽനിന്ന് ചകൻ ദാ ബാഗ് വഴി 54 യാത്രക്കാർ ഇന്നലെ ബസിൽ പൂഞ്ചിലെത്തി.
നവംബർ ആറിനു ബസ് സർവീസ് പുനരാരംഭിച്ചെങ്കിലും 20 പേർ മാത്രമാണ് പൂഞ്ചിലെത്തിയത്. പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തെത്തുടർന്നു നാലുമാസം മുന്‍പാണു ബസ് സർവീസ് റദ്ദാക്കിയത്. ചൊവ്വാഴ്ച മുതൽ നാലുദിവസം നീളുന്ന വ്യാപാരവും ഇതേത്തുടർന്നു നിർത്തലാക്കിയിരുന്നു.
പൂഞ്ചിലെയും പാക് അധീന കാഷ്മിരിലെയും ഉദ്യോഗസ്ഥതല യോഗത്തിലാണ് വ്യാപാരം പുനരാരംഭിക്കാൻ തീരുമാനമെടുത്തത്.
2005 ഏപ്രിലിൽ ശ്രീനഗർ-മുസാഫർനഗർ വഴിയും 2006 ജൂൺ 20ന് പൂഞ്ച്-റാവൽകോട്ട് വഴിയും രണ്ടു ബസ് സർവീസുകളാണ് ആരംഭിച്ചത്. പാക് അധീന കാഷ്മീരിനും ജമ്മു കാഷ്മീരിനുമിടയിലെ വ്യാപാരം ലക്ഷ്യമിട്ടായിരുന്നു ഇത്. 2008ൽ പൂർണമായ തോതിൽ കൈമാറ്റ സന്പ്രദായത്തിൽ വ്യാപാരം ആരംഭിച്ചു.
പാക് അധീന കാഷ്മീരിൽനിന്ന് 54 യാത്രക്കാരുമായി ബസ് പൂഞ്ചിലെത്തി
12:34 AM Nov 14, 2017 | Deepika.com