ന്യൂഡൽഹി: ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 74.45 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഹിമാചലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗാണിതെന്നു തെരഞ്ഞടുപ്പു കമ്മീഷൻ അറിയിച്ചു. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 73.51 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം, 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ 64.45 ശതമാനമായിരുന്നു പോളിംഗ്. 68 മണ്ഡലങ്ങളിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പു നടന്നത്. ഫലപ്രഖ്യാപനം ഡിസംബർ 18നാണ്.
ഹിമാചൽ പ്രദേശിൽ റിക്കാർഡ് പോളിംഗ്; 74.45 ശതമാനം
12:30 AM Nov 10, 2017 | Deepika.com