ശ്രീനഗർ: ഷോപിയാനിലെ ഹുംഹുനയിൽ ഭീകരർ കൊലപ്പെടുത്തിയ പിഡിപി നേതാവ് മുഹമ്മദ് റംസാൻ ഷേക്കിന്റെ വീടിന് ഇന്നലെ അജ്ഞാതർ തീയിട്ടു. കുടുംബാംഗങ്ങൾ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഷൗക്കത്ത് അഹമ്മദ് എന്ന ഭീകരൻ കൊല്ലപ്പെട്ടതിനുപിന്നാലെ ഷേക്കിന്റെ കുടുംബാംഗങ്ങളുമായി ചിലർ വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടെ, ഷേക്കിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയ്ക്കിടെയാണ് ഒരു സംഘം ആളുകൾ ഷേക്കിന്റെ വീടാക്രമിച്ചത്. മണ്ണെണ്ണയൊഴിച്ച് തീയിടുകയായിരുന്നു.
പോലീസ് ഉടൻ സ്ഥലത്തെത്തി അക്രമികളെ തുരത്തുകയും ഷേക്കിന്റെ അമ്മ റാഫിക്ക, നുസ്രത് ബീഗം, സഹോദരൻ ഫറൂക്ക് അഹമ്മദ് ഷേക്ക്, ഇവരുടെ നാലു മക്കൾ എന്നിവരെ വീട്ടിൽനിന്നു രക്ഷപ്പെടുത്തുകയുമായിരുന്നു. വിലാപയാത്രയിൽ പങ്കെടുത്തവർ ഹിസ്ബുൾ മുജാഹിദീൻ എന്ന ഭീകരസംഘടനയിൽപ്പെട്ടവരാണെന്നു ഡിജിപി എസ്.പി. വൈദ് പറഞ്ഞു.
കൊല്ലപ്പെട്ട പിഡിപി നേതാവിന്റെ വീടിനു തീയിട്ടു, കുടുംബാംഗങ്ങൾ രക്ഷപ്പെട്ടു
12:30 AM Oct 18, 2017 | Deepika.com