ശ്രീനഗർ: സ്ത്രീകളുടെ മുടിമുറിച്ചെന്ന് സംശയിച്ച് ജവാനെ ജനക്കൂട്ടം മർദിച്ചവശനാക്കി. ജമ്മു കാഷ്മീരിലെ കുപ്വാര പട്ടണത്തിലാണു സംഭവം. കാഷ്മീർ താഴ്വരയിൽ സ്ത്രീകളുടെ മുടി മുറിക്കുന്നതായി നാൽപ്പതോളം പരാതികളാണു രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എന്നാൽ, ഇതുവരെയും അക്രമികളെ പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല മുടിമുറിക്കുന്നത് സൈനികരാണെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ സോഷ്യൽമീഡിയ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. വിഘടനവാദികളാണ് ഈ വ്യാജ റിപ്പോർട്ടുകൾക്കു പിന്നിലെന്നു പോലീസ് കണ്ടെത്തിയെങ്കിലും ശ്രീനഗറിൽ 24 മണിക്കൂറിനുള്ളിൽ 14 മുടിമുറിക്കൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സൈനികർക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
സ്ത്രീകളുടെ മുടി മുറിച്ചെന്നു സംശയിച്ച് ജവാനെ ജനക്കൂട്ടം തല്ലിച്ചതച്ചു
12:20 AM Oct 18, 2017 | Deepika.com