ന്യൂഡൽഹി: 3600 കോടി രൂപയുടെ വിവിഐപി ഹെല്കോപ്റ്റർ കരാർ ഇടപാടിൽ അനധികൃത പണമിടപാടു കേസുമായി ബന്ധപ്പെട്ട് ദുബായ് ആസ്ഥാനമായുള്ള യുഎച്ച്വൈ സക്സേന ആൻഡ് മാട്രിക്സ് ഹോൾഡിംഗ്സ് കന്പനിയുടെ ഡയറക്ടർ ശിവാനി സക്സേന നല്കിയ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം അനുവദിക്കാനാവില്ലെന്ന് പ്രത്യേക ജഡ്ജി അരവിന്ദ് കുമാർ നിരീക്ഷിച്ചു. ശിവാനിയുടെ ഭർത്താവ് രാജീവ് ഒളിവിലാണ്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുവേണ്ടി ഹാജരായ എൻ.കെ. മേത്ത ശിവാനിയുടെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർത്തു. ജാമ്യം നല്കിയാൽ തെളിവു നശിപ്പിക്കുമെന്നു മേത്ത കോടതിയിൽ ബോധിപ്പിച്ചു. സെപ്റ്റംബർ 13ന് ശിവാനി, രാജീവ് എന്നിവർക്കെതിരേ എൻഫോഴ്മെന്റ് കുറ്റപത്രം നല്കിയിരുന്നു.
വിവിഐപി ഹെലികോപ്റ്റർ: കന്പനി ഡയറക്ടർക്കു ജാമ്യമില്ല
12:39 AM Oct 17, 2017 | Deepika.com