സിംല: ഹിമാചൽപ്രദേശ് ഗ്രാമവികസനമന്ത്രി അനിൽ ശർമ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നു. മുൻ കേന്ദ്ര മന്ത്രി സുഖ്റാമിന്റെ മകനാണ് ശർമ. മണ്ഡിയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് അനിൽ ശർമ പറഞ്ഞു.
താനും അച്ഛനും കോൺഗ്രസിൽ ഒതുക്കപ്പെട്ടിരിക്കുകയാണെന്ന് ശർമ ആരോപിച്ചു. മണ്ഡിയിൽ കോൺഗ്രസ് റാലിയിലേക്കു സുഖ്റാമിനെ ക്ഷണിച്ചിട്ടു പിന്നീട് പങ്കെടുപ്പിച്ചില്ല. തെരഞ്ഞെടുപ്പു സമിതികളിലൊന്നും എന്നെ അംഗമാക്കിയില്ല. ഇക്കാര്യത്തെക്കുറിച്ചു പിസിസി അധ്യക്ഷനോടു ചോദിച്ചപ്പോൾ, ഉന്നതതലത്തിലുള്ള ഇടപെടൽമൂലമാണ് എന്റെ പേര് ഒഴിവാക്കിയതെന്നു പറഞ്ഞു. ഇതിനാലാണു കോൺഗ്രസ് വിട്ടത്-അനിൽ ശർമ പറഞ്ഞു.
മണ്ഡി സീറ്റ് സുഖ്റാമിന്റെയും മകന്റെയും കുത്തക മണ്ഡലമാണ്. 1962 മുതൽ 1984 വരെ സുഖ്റാം വിജയിച്ചതാണ്. 2003 ലും സുഖ്റാം ഇവിടെ വിജയിച്ചു. അനിൽ ശർമ 1993, 2007, 2012 തെരഞ്ഞെടുപ്പുകളിൽ മണ്ഡിയിൽ വിജയിച്ചു.
ഹിമാചൽ മന്ത്രി കോൺഗ്രസ് വിട്ടു ബിജെപിയിൽ
11:14 PM Oct 15, 2017 | Deepika.com