ബാഗ്പത്: നാലുമാസം മുന്പ് കൂട്ടമാനംഭംഗത്തിനിരയായ 15 വയസുള്ള പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നാലുമാസംമുന്പ് പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നല്കിയിരുന്നു. അഞ്ചുപേർ ചേർന്നു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണു പരാതി നല്കിയത്. അഞ്ചുദിവസത്തിനുശേഷം പെൺകുട്ടിയെ രമാല പോലീസ് സ്റ്റേഷനുസമീപം ബോധരഹിതയായി കണ്ടെത്തി.
ബോധം വീണ്ടെടുത്ത കുട്ടി തന്നെ അഞ്ചുപേർ ചേർന്നു കൂട്ടമാനഭംഗത്തിനിരയാക്കിയെന്നു പോലീസിൽ മൊഴി നല്കി. ആത്മഹത്യയെന്നു പോലീസ് വിധിയെഴുതിയ കേസിൽ പീന്നീട് നടത്തിയ അന്വേഷണത്തിൽ അഞ്ചുപേരെ പോലീസ് പിടികൂടി. എങ്കിലും ഇവരെ പിന്നീട് ഇവരെ വിട്ടയച്ചു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് എസ്പി ശരദ് തിലാരയെ
സസ്പെൻഡ് ചെയ്തു. ഒക്ടോബർ13ന്, മാനഭംഗപ്പെടുത്തിയ അഞ്ചുപേർ വീണ്ടും പെൺകുട്ടിയെ മാനഭംഗപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി. മാതാപിതാക്കൾ പോലീസിൽ പരാതി നല്കുന്നതിനുമുന്പേ പെൺകുട്ടി ആത്മഹത്യ ചെയ്തു.
കൂട്ടമാനംഭംഗം, ഭീഷണി; യുപിയിൽ പെൺകുട്ടി ജീവനൊടുക്കി
11:14 PM Oct 15, 2017 | Deepika.com