ന്യൂഡൽഹി: കറൻസി റദ്ദാക്കലിനുശേഷം ഇറക്കിയ 500 രൂപ, 2000 രൂപ നോട്ടുകളുടെ വ്യാജന്മാരെ ഏറ്റവുമധികം ലഭിച്ചത് ഗുജറാത്തിൽനിന്ന്. പിടികൂടിയ വ്യാജകറൻസിയിൽ പകുതിയും ഗുജറാത്തിൽനിന്നാണ്.
70.9 ലക്ഷം രൂപയ്ക്കുള്ള 14,175 വ്യാജ അഞ്ഞൂറു രൂപ നോട്ടുകളാണ് രാജ്യത്തു പിടികൂടിയത്. ഇതിൽ 48.1 ലക്ഷം രൂപയ്ക്കുള്ള 9621 എണ്ണം ഗുജറാത്തിൽനിന്നായിരുന്നു.
185.1 ലക്ഷം രൂപയ്ക്കുള്ള 9,254 വ്യാജ 2000 രൂപ നോട്ടുകൾ രാജ്യത്തു പിടികൂടി. ഇവയിൽ 4487 എണ്ണം (മൂല്യം 89.74 ലക്ഷം രൂപ) ഗുജറാത്തിൽനിന്നാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടതാണ് ഈ കണക്ക്.
കൂടുതൽ വ്യാജ കറൻസി പിടിച്ചതു ഗുജറാത്തിൽ
12:51 AM Oct 15, 2017 | Deepika.com