പഞ്ച്കുല: ദേര സച്ച സൗദ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹണിപ്രീത് ഇൻസാൻ എന്ന പ്രിയങ്ക തനേജയുടെ റിമാൻഡ് പഞ്ച്കുല കോടതി നീട്ടി. മൂന്ന് ദിവസത്തേക്കുകൂടിയാണ് നീട്ടിയത്. ഹണിപ്രീതിനൊപ്പം അറസ്റ്റിലായ സുഖ്ദീപ് കൗറിന്റെ റിമാൻഡും കോടതി മൂന്ന് ദിവസത്തേക്ക് നീട്ടി.
മാനഭംഗക്കേസിൽ തടവിൽ കഴിയുന്ന ഗുർമീത് റാം റഹിമിന്റെ വളർത്തുമകളായ ഹണിപ്രീത് സുഖ്ദീപ് കൗർ എന്ന യുവതിക്കൊപ്പം സിരക്പുർ-പട്യാല ഹൈവേയിൽവച്ച് ഈ മാസം മൂന്നിനാണ് പഞ്ചാബ് പോലീസിന്റെ പിടിയിലായത്. ദേര കലാപത്തിനായി രണ്ട് കോടി രൂപ ഹണിപ്രീത് നല്കിയതായി പ്രാഥമിക അന്വേഷണത്തിൽ വെളിപ്പെട്ടു.
ഹണിപ്രീതിന്റെ റിമാൻഡ് നീട്ടി
02:08 AM Oct 11, 2017 | Deepika.com