ന്യൂഡൽഹി: വധശിക്ഷയിൽ തൂക്കിലേറ്റുന്നതിനു പകരം വേദനയില്ലാത്ത മറ്റു മാർഗങ്ങളെക്കുറിച്ച് ആലോചിക്കാൻ കേന്ദ്രസർക്കാരിനു സുപ്രീംകോടതിയുടെ നിർദേശം.
മൂന്നാഴ്ചയ്ക്കുള്ളിൽ സർക്കാർ മറുപടി നൽകണം. മരണം വരെ തൂക്കിലിടുക എന്ന ഇന്ത്യൻ ശിക്ഷാ രീതി സമാധാനമായി മരിക്കാൻ അനുവദിക്കാത്തതാണെന്നും മനുഷ്യനു മാന്യമായ മരണമാണ് ഉറപ്പാക്കേണ്ടതെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. വിഷയത്തിൽ കോടതിയെ സഹായിക്കാൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനോടും മൂന്നംഗ ബെഞ്ച് നിർദേശിച്ചു.
വധശിക്ഷയിൽ തൂക്കിലേറ്റുന്നതിനു പകരം മറ്റു മാർഗം ആലോചിക്കണമെന്നു സുപ്രീംകോടതി
12:21 AM Oct 07, 2017 | Deepika.com