ചണ്ഡിഗഡ്: ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിമിനെ ആശ്രമത്തിലെ രണ്ടു ശിഷ്യകളെ മാനഭംഗപ്പെടുത്തിയ പഞ്ച്കുല പ്രത്യേക കോടതി കുറ്റക്കാരനാണെന്നു വിധിച്ചതിനു പിന്നാലെ പഞ്ച്കുലയിലും സിർസയിലുമായി നടന്ന കലാപങ്ങളിൽ പങ്കെടുത്തവരെ തിരിച്ചറിയുന്ന പത്തു ഫോട്ടോകൾ ഹരിയാന പോലീസ് പുറത്തുവിട്ടു.
35 പേരാണു കലാപങ്ങളിൽ കൊല്ലപ്പെട്ടത്. കോടതി വിധി പ്രഖ്യാപിച്ച ഓഗസ്റ്റ് 25നു തെരുവിലിറങ്ങി അക്രമം നടത്തിയവരെ നിയമത്തിനു മുന്പിൽ കൊണ്ടുവരികയാണു പോലീസിന്റെ ലക്ഷ്യം. ഇതിനായി മാധ്യമങ്ങളുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്. വാഹനങ്ങൾക്കു തീയിടുന്നതും മാധ്യമങ്ങളുടെ ഒബി വാനുകൾ കത്തിക്കുന്നതും കല്ലെറിയുന്നതുമുൾപ്പെടെയുള്ള ദൃശ്യങ്ങളാണു പോലീസ് ഇന്നലെ പുറത്തുവിട്ടത്.
ഗുർമീതിന്റെ അറസ്റ്റിനു പിന്നാലെ 43 പിടികിട്ടാപ്പുള്ളികളെക്കുറിച്ചുള്ള വിവരങ്ങൾ ഹരിയാന പോലീസ് നേരത്തേ പുറത്തുവിട്ടിരുന്നു. ഇവരിൽ ഗുർമീതിന്റെ ദത്തുപുത്രി ഹണിപ്രീതാണ് ഒന്നാംസ്ഥാനത്ത്. ഹണിപ്രീതും ദേര വക്താവ് ആദിത്യയും ഒളിവിലാണ്. ഇവരെ പിടികൂടാനായിട്ടില്ല.
ദേര കലാപത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു
12:48 AM Sep 21, 2017 | Deepika.com