ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പതിനേഴ് പ്രസ് യൂണിറ്റുകളെ അഞ്ചെണ്ണമാക്കി ലയിപ്പിക്കാനും നവീകരിക്കാനുമുള്ള നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവൻ, മിന്റേറാറോഡ്, മായാപൂരി, മഹാരാഷ്ട്രയിലെ നാസിക്, പശ്ചിമ ബംഗാളിലെ ടെംപിൾ സ്ട്രീറ്റ് എന്നിവിടങ്ങളിലെ സർക്കാർ പ്രസുകളിലായിരിക്കും മറ്റുള്ളവയെ ലയിപ്പിച്ച് നവീകരിക്കുക.
ഈ പ്രസുകളുടെ പക്കലുള്ള അധിക ഭൂമി പണയപ്പെടുത്തിയാവും വികസനം സാധ്യമാക്കുക. ലയിപ്പിച്ച ഗവണ്മെന്റ് പ്രസുകളുടെ മൊത്തം ഭൂമിയായ 468.08 ഏക്കർ സ്ഥലംകേന്ദ്ര നഗരവികസന മന്ത്രാലയത്തിന് കീഴിലുള്ള ലാന്റ് ആന്റ് ഡവലപ്മെന്റ് ഓഫീസിന് കൈമാറും. ചണ്ഡിഗഢ്, ഭുവനേശ്വർ, മൈസൂർ എന്നിവിടങ്ങളിലെ കേന്ദ്ര സർക്കാരിന്റെ പാഠപുസ്തക അച്ചടിശാലകളുടെ 56.67 ഏക്കർ ഭൂമി അതത് സംസ്ഥാന സർക്കാരുകൾക്കു തിരിച്ചു നൽകാനും തീരുമാനമായി.
സർക്കാർ പ്രസുകളെ ലയിപ്പിക്കും
12:26 AM Sep 21, 2017 | Deepika.com