ചണ്ഡിഗഡ്: മാനഭംഗക്കേസിൽ ജയിലിൽ കഴിയുന്ന വിവാദ ആൾദൈവം ഗുർമീത് രാം റഹിം സിംഗിന്റെ സിർസയിലെ ദേര സച്ചാ ആസ്ഥാനത്ത് 600 അസ്ഥികൂടങ്ങൾ മറവു ചെയ്തതായി വെളിപ്പെടുത്തൽ. ആശ്രമത്തിലെ പ്രധാന സഹായിയാണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ നടത്തിയത്. ദേര ചെയർപേഴ്സൺ വിപാസനയെയും മുൻ വൈസ് പ്രസിഡന്റ് ഡോ. പി.ആർ. നയിനിനെയും കഴിഞ്ഞദിവസം അന്വേഷണ സംഘം ചോദ്യംചെയ്തിരുന്നു.
ദേര സച്ചാ സൗദ അനുയായികൾ തങ്ങളുടെ ബന്ധുക്കളുടെ മൃതദേഹങ്ങൾ ദേര ആസ്ഥാനത്തു സംസ്കരിച്ചതിനുശേഷം ചാരവും മറ്റും ആചാരത്തിന്റെ ഭാഗമായി ആശ്രമപരിസരത്തു വിതറിയിട്ടുണ്ടെന്ന് നയിൻ പോലീസിൽ മൊഴി നല്കി. ആശ്രമപരിസരത്തു സംസ്കരിച്ചവരുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും നയിൻ പറഞ്ഞു. ദേരയുടെ കാർഷിക വിഭാഗത്തിന്റെ തലവൻകൂടിയാണു നയിൻ. ആവശ്യമെങ്കിൽ നയിനെ കൂടുതൽ ചോദ്യം ചെയ്യുമെന്നു പ്രത്യേക അന്വേഷണ സംഘം തലവൻ ഡിഎസ്പി കുൽദീപ് സിംഗ് ബേനിവാൾ പറഞ്ഞു.
ദേര സച്ചാ ആസ്ഥാനത്ത് 600 മനുഷ്യ അസ്ഥികൂടങ്ങൾ
12:26 AM Sep 21, 2017 | Deepika.com