ന്യൂഡൽഹി: സാന്പത്തിക വളർച്ചയിലെ മാന്ദ്യത്തെപ്പറ്റി നടത്താനിരുന്ന യോഗം മാറ്റിവച്ചു. വിശദമായ കർമപരിപാടി തയാറാക്കാൻ ധനമന്ത്രാലയം സമയം ആവശ്യപ്പെട്ടതുകൊണ്ടാണു പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗം നീട്ടിവച്ചത്. ഏതാനും ദിവസം കഴിഞ്ഞേ ഇനി യോഗം നടക്കൂ.
കുത്തനെ താഴോട്ടുപോയ വളർച്ചാനിരക്ക് ഉയർത്താൻ പറ്റിയ ഉത്തേജക പരിപാടി തയാറാക്കാനാണു മോദി ആവശ്യപ്പെട്ടിട്ടുള്ളത്. കറൻസി റദ്ദാക്കിയതും വേണ്ട ഒരുക്കമില്ലാതെ ജിഎസ്ടി നടപ്പാക്കിയതും സന്പദ്ഘടനയെ പിന്നോട്ടടിച്ചിരുന്നു. നികുതി വരുമാനവും ഗണ്യമായി കുറഞ്ഞു. ധനമന്ത്രി അരുൺ ജയ്റ്റ്ലി, മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ, ധനമന്ത്രാലയ സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കേണ്ടിയിരുന്ന യോഗമാണു മാറ്റിയത്.
പ്രധാനമന്ത്രി വിളിച്ച സാന്പത്തിക ചർച്ചായോഗം നീട്ടിവച്ചു
02:21 AM Sep 20, 2017 | Deepika.com