ന്യൂഡൽഹി: പശ്ചിമബംഗാൾ, ജാർഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽനിന്ന് യുവാക്കളെ ആഗോള ഭീകരസംഘടനയായ അൽക്വയ്ദയിലേക്കു റിക്രൂട്ട് ചെയ്തെന്ന കേസിൽ അറസ്റ്റിലായ ഷാനുമാൻ ഹഖി(27)നെ അഡീഷണൽ സെഷൻസ് ജഡ്ജി സിദ്ധാർഥ് ശർമ സെപ്റ്റംബർ 30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഡൽഹി സ്പെഷൽ സെൽ പോലീസാണ് കേസ് അന്വേഷിക്കുന്നത്. കിഴക്കൻ ഡൽഹിയിലെ വികാസ് മാർഗിൽനിന്ന് ഞായറാഴ്ച രാത്രിയാണ് ഷാനുമാനെ പിടികൂടുന്നത്. ഇന്ത്യയിൽ അൽക്വയ്ദ നടത്താനിരുന്ന ആക്രമണ പരന്പരകളെക്കുറിച്ചു ള്ള വിവരങ്ങൾ ഇയാളിൽനിന്നു ലഭിക്കുമെന്ന പ്രതീക്ഷയിലാണു പോലീസ്. കൂടാതെ ബിഹാറിലെ കിഷൻഗഞ്ചിലും ജാർഖണ്ഡിലെ ഹസാരിബാഗിലും ഡൽഹിയിലുമായി ഇയാൾ അൽക്വയ്ദയിലേക്ക് റിക്രൂട്ട് ചെയ്ത യുവാക്കളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും.
അൽക്വയ്ദ ഭീകരൻ: ഷാനുമാൻ ഹഖിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു
12:48 AM Sep 19, 2017 | Deepika.com