ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷ വിമർശനങ്ങൾ ഉയർത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുലിനെ രാജ്യത്തെ ജനങ്ങളുടെ പിന്തുണയില്ലെന്നും കുടുംബവാഴ്ച കൊണ്ടു നരേന്ദ്ര മോദിയെ മറികടക്കാനാകില്ലെന്നുമാണ് സ്മൃതി ഇറാനി പറഞ്ഞത്.
കലിഫോർണിയയിലെ ചടങ്ങിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ നടത്തിയ വിമർശനങ്ങൾക്കു മറുപടിയായായിരുന്നു സ്മൃതിയുടെ ആരോപണങ്ങൾ. മറ്റൊരു രാജ്യത്തു ചെന്ന് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന അപലപനീയമാണ്. രാഷ്ട്രീയത്തിലെ കുടുംബവാഴ്ച ഇന്ത്യയിൽ യാഥാർഥ്യമാണെന്ന് രാഹുൽ കള്ളപ്രചാരണം നടത്തി. ഇതൊരു രാഷ്ട്രീയ കുന്പസാരമാണ്. ഇന്ത്യയിലെ രാഷ്ട്രീപതി ഒരു പിന്നോക്ക കുടുംബത്തിൽ നിന്നാണു വന്നത്. ഉപരാഷ്ട്രീപതി ഒരു കർഷകന്റെ മകനാണ്.
ബിജെപി പ്രസിഡന്റ് അമിത്ഷാ ഒരു രാഷ്ട്രീയ കുടുംബത്തിൽ നിന്നല്ല വന്നതെന്നും സ്മൃതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും നരേന്ദ്ര മോദിയും വന്പിച്ച വിജയം നേടി. എന്നാൽ, രാഹുൽ ഗാന്ധിയുടെ പാർട്ടി അന്പേ പരാജയപ്പെടുകയായിരുന്നെന്നാണു അമേത്തിയിൽ രാഹുലിനോട് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്മൃതി ഇറാനി പറഞ്ഞത്. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്ഗ്രസ് വലിയ പരാജയമായി മാറിയെന്ന് രാഹുൽ തുറന്നു സമ്മതിക്കുകയായിരുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു. ജനങ്ങളുമായി ബന്ധം നിലനിർത്തുന്നതിലും രാഹുൽ പരാജയപ്പെട്ടു. എതിരാളികളെ കുറ്റപ്പെടുത്തി ഇടം കണ്ടെ ത്തൊനുള്ള ശ്രമമാണു രാഹുൽ നടത്തുന്നതെന്നും സ്മൃതി കുറ്റപ്പെടുത്തി.
എന്നാൽ, വിദേശ രാജ്യങ്ങളിൽ പോയി രാജ്യത്തെ ഏറ്റവും അധികം ഇന്ത്യയെ അപമാനപ്പെടുത്തിയത് മോദിയാണെന്നായിരുന്നു കോണ്ഗ്രസിന്റെ മറുപടി. ബിജെപിയുടെ വിമർശനങ്ങളോടുള്ള അസഹിഷ്ണുതയാണ് സ്മൃതി ഇറാനി പ്രതിഫലിച്ചതെന്ന് കോണ്ഗ്രസ് നേതാവ് ആനന്ദ് ശർമ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി വിദേശത്ത് ഇന്ത്യയുടെ യശസ് ഉയർത്തുകയാണ് ചെയ്തത്. ആരെങ്കിലും വിദേശത്ത് ഇന്ത്യയെ അപമാനിച്ചിട്ടുണ്ടെ ങ്കിൽ അത് നരേന്ദ്ര മോദി മാത്രമാണ്. ഇതെല്ലാം മോദിയുടെയും ബിജെപിയുടെയും അസുഖകരമായ മാനസികാവസ്ഥയാണു വെളിപ്പെടുത്തുന്നതെന്നും ആനന്ദ് ശർമ പറഞ്ഞു.
രാഹുലിനെ വിമർശിച്ചു സ്മൃതി ഇറാനി: മറുപടി നൽകി കോണ്ഗ്രസ്
01:36 AM Sep 13, 2017 | Deepika.com