ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. സംശയകരമായ സാഹചര്യത്തിൽ കണ്ട ആന്ധ്രപ്രദേശ് സ്വദേശിയെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പല സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ ഇയാളെ കണ്ടതായി പോലീസ് പറഞ്ഞു.
കസ്റ്റഡിയിലായ ആന്ധ്ര സ്വദേശിയെ രഹസ്യകേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്തശേഷം വൈകുന്നേരത്തോടെ വിട്ടയച്ചു. ഇയാളിൽനിന്നു കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട ദിവസം ഗാന്ധിബസാറിലെ ഓഫീസിൽനിന്ന് അവരുടെ വീട്ടിലേക്കുള്ള വഴികൾ വരെയുള്ള വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയായിരുന്നു. ഇത്തരത്തിൽ ശേഖരിച്ച അഞ്ഞൂറോളെ ദൃശ്യങ്ങളിൽനിന്നാണു സംശയാസ്പദമായി കണ്ട ഒരാളെ കസ്റ്റഡിയിലെടുത്തത്.
ഗൗരി ലങ്കേഷിന്റെ കൊലപാതകം: ആന്ധ്ര സ്വദേശിയെ കസ്റ്റഡിയിലെടുത്തു, വിട്ടയച്ചു
01:31 AM Sep 12, 2017 | Deepika.com