ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട കൗണ്സലിംഗിനുള്ള സമയപരിധി സുപ്രീംകോടതി ഈ മാസം 31 വരെ നീട്ടി. ഒഴിവു വരുന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്താനും കോടതി അനുമതി നൽകി.
11 ലക്ഷം രൂപ ഫീസ് ഈടാക്കാൻ അനുമതി തേടി എംഇഎസ്, കാരക്കോണം മെഡിക്കൽ കോളജുകൾ സുപ്രീംകോടതിയിൽ ഹർജി നൽകി. ഫീസ് വർധനയ്ക്കായി ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദേശം നൽകി.
കരാറിലെ വ്യവസ്ഥകൾ ഹൈക്കോടതി റദ്ദാക്കിയതോടെ കരാറും റദ്ദായെന്ന് മാനേജ്മെന്റുകൾ വാദിച്ചു. എന്നാൽ, കരാർ റദ്ദായിട്ടില്ലെന്നും വ്യവസ്ഥകൾ മാത്രമാണ് ഒഴിവായതെന്നും കോടതി ചൂണ്ടിക്കാട്ടി.കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
സ്വാശ്രയ മെഡിക്കൽ പ്രവേശനം 31 വരെ
01:48 AM Aug 22, 2017 | Deepika.com