റായ്പുർ: ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പുരിൽ ഓക്സിജൻ കിട്ടാതെ മൂന്നു കുട്ടികൾ മരിച്ചു. ബി.ആർ. അംബേദ്കർ ആശുപത്രിയിലാണ് സംഭവമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ കുട്ടികളുടെ വാർഡിൽ ഓക്സിജൻ വിതരണം കുറഞ്ഞതാണ് സംഭവത്തിനു കാരണമായതെന്നാണു റിപ്പോർട്ടുകൾ.
ഓക്സിജൻ വിതരണത്തിൽ തകരാറില്ലായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി രമണ്‍ സിംഗ് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കു മുന്‍പ് ഉത്തർപ്രദേശിലെ ഗോരഖ്പുർ ആശുപത്രിയിൽ ഓകിസിജൻ വിതരണം തടസപ്പെട്ടതിനെ തുടർന്ന് നൂറോളം കുട്ടികൾ മരിച്ചിരുന്നു.
റായ്പുരിൽ മൂന്നു കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചു
01:24 AM Aug 22, 2017 | Deepika.com