ഉത്കൽ അപകടം: മൂന്ന് ഉയർന്ന ഉദ്യോഗസ്ഥരോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു

11:30 PM Aug 20, 2017 | Deepika.com
ന്യൂഡൽഹി: യുപിയിലെ മുസാഫർനഗറിൽ ഉത്കൽ എക്സ്പ്രസ് പാളംതെറ്റി 23 പേർ മരിച്ച സംഭവത്തിൽ എട്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരേ കർശനനടപടിയുമായി റെയിൽവേ അധികൃതർ.

റെയിൽവേ ബോർഡ് അംഗം(എൻജിനിയറിംഗ്)ആദിത്യകുമാർ മിത്തൽ, നോർത്തേൺ റെയിൽവേ ജനറൽ മാനേജർ ആർ.കെ. കുൽഷരേസ്ത, ഡിവിഷണൽ റീജണൽ മാനേജർ(ഡൽഹി) ആർ.എൻ. സിംഗ് എന്നിവരോടാണ് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടത്.

സീനിയർ ഡിവിഷണൽ എൻജിനിയർ ആർ.കെ. വർമ, അസിസ്റ്റൻ് എൻജിനിയർ രോഹിത്കുമാർ, സീനിയർ സെക്‌ഷൻ എൻജിനിയർ ഇന്ദേർ ജീത് സിംഗ്, ജൂണിയർ എൻജിനിയർ പ്രദീപ്കുമാർ എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. നോർത്തേൺ റെയിൽവേ ചീഫ് ട്രാക്ക് എൻജിനിയർ അലോക് അൻസാലിനെ ആണു സ്ഥലം മാറ്റിയത്. ട്രെയിൻ അപകടത്തിന്‍റെ ഉത്തരവാദിത്വം കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനാണെന്നു കോൺഗ്രസ് കുറ്റപ്പെടുത്തി. 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 27 വൻ ട്രെയിനപകടങ്ങളുണ്ടായെന്നും 259 പേർക്കു ജീവഹാനി നേരിട്ടെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

ട്രെയിനപകടത്തിനു പിന്നിൽ തീവ്രവാദ ഇടപെടലിനു തെളിവില്ലെന്നു യുപി ഭീകരവിരുദ്ധ സ്ക്വാഡ്. അപകടസ്ഥലത്ത് നടത്തിയ പരിശോധനയിൽ തീവ്രവാദി ഇടപെടലിനുള്ള ഒരു തെളിവുകളും സൂചനകളും ലഭിച്ചിട്ടില്ലെന്നു എടിഎസസ് അഡീഷണൽ ഡയറക്ടർ ജനറൽ അനന്ത്കുമാർ പറഞ്ഞു.