മുസാഫർനഗർ: കഴിഞ്ഞദിവസം 23 പേരുടെ മരണത്തിനിടയാക്കിയ പുരി-ഹരിദ്വാർ ഉത്കൽ എക്പ്രസ് അലോക് സർക്കാരിന്റെ പ്രിയപ്പെട്ട ട്രെയിനായിരുന്നു. ഡൽഹിയിലെ റെയിൽവേ ഡിവിഷനൽ മാനേജറുടെ ഓഫീസിൽ ജോലി ചെയ്യുന്ന നാൽപ്പത്തിയെട്ടുകാരനായ അലോക് ശനിയാഴ്ച പതിവുപോലം മുസാഫർനഗറിലേക്കുപോകാനാണ് ഉത്കൽ ട്രെയിനിൽ കയറിയത്. അതിവേഗ ട്രെയിനിന്റെ 14 ബോഗികളാണ് ശനിയാഴ്ച വൈകുന്നേരം കതൗലിക്കുസമീപം പാളം തെറ്റിയത്. 97 പേർക്കു പരിക്കേറ്റു. 26 പേരുടെ നിലഗുരുതരമായി തുടരുന്നു. അലോകിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ഇന്നലെ ഡൽഹിയിൽ സംസ്കരിച്ചു.
തിരിച്ചറിഞ്ഞ16 മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. കൂടുതൽ പേരും രാജസ്ഥാൻ, മധ്യപ്രദേശ്, യുപി സ്വദേശികളാണ്.
ഉത്കൽ എക്സ്പ്രസ് ദുരന്തം: റെയിൽവേയ്ക്കു നഷ്ടപ്പെട്ടത് സ്വന്തം ഉദ്യോഗസ്ഥനെ
11:30 PM Aug 20, 2017 | Deepika.com