അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിനെ വിജയിയായി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവിനെതിരേ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ബൽവന്ത് രജ്പുട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. വോട്ടുകളുടെ സാധുത പരിഗണിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നാണു രജ്പുട്ടിന്റെ വാദം.
രജ്പുട്ടിനു വോട്ട് ചെയ്ത രണ്ട് വിമത കോൺഗ്രസ് എംഎൽഎമാരുടെവോട്ട് തെരഞ്ഞെടുപ്പു കമ്മീഷൻ റദ്ദാക്കിയതിനെത്തുടർന്നായിരുന്നു അഹമ്മദ് പട്ടേൽ വിജയിച്ചത്. 44 വോട്ടായിരുന്നു പട്ടേൽ നേടിയത്. ബിജെപി സ്ഥാനാർകളായ അമിത് ഷായും സ്മൃതി ഇറാനിയും വിജയിച്ചു. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ബൽവന്ത് രജ്പുട്ടിന് 38 വോട്ടാണു ലഭിച്ചത്. കോൺഗ്രസ് എംഎൽഎമാരായിരുന്ന രാഘവ്ജി പട്ടേൽ, ഭോലാഭായ് ഗോഹെൽ എന്നിവരുടെ വോട്ടാണു റദ്ദാക്കിയത്.
അഹമ്മദ് പട്ടേലിന്റെ വിജയം: ബൽവന്ത് രജ്പുട് ഹൈക്കോടതിയെ സമീപിച്ചു
01:18 AM Aug 19, 2017 | Deepika.com