ന്യൂഡൽഹി: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പാലക്കാട്ടെ സ്കൂളിൽ ദേശീയപതാക ഉയർത്തുന്നതിനെതിരേ നോട്ടീസ് നൽകിയ ജില്ലാ കളക്ടറെ സ്ഥലം മാറ്റിയ നടപടിയിൽ ദുരൂഹതയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസൻ. നേരത്തെ എടുത്ത തീരുമാനമാണെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം വിശ്വാസയോഗ്യമല്ല.
മോഹൻ ഭാഗവതിനെതിരേ നടപടിയെടുത്ത കളക്ടറെ മാറ്റിയതിലൂടെ പിണറായി സർക്കാർ മോദി സർക്കാരിന്റെ എക്സ്റ്റൻഷൻ സർക്കാരായി മാറി. കളക്ടറുടെ നിർദേശം ലംഘിച്ചു പതാക ഉയർത്തിയ മോഹൻ ഭാഗവതിനെ എന്തുകൊണ്ട് പോലീസ് തടഞ്ഞില്ലെന്നതിനും മുഖ്യമന്ത്രി ഉത്തരം പറയണം. മെന്പർഷിപ്പ് കാന്പയിൻ കഴിഞ്ഞശേഷമുള്ള വിഹിതം എഐസിസി നേതൃത്വത്തെ ഏൽപ്പിച്ചതയായും ഹസൻ പറഞ്ഞു. 33 ലക്ഷം അംഗങ്ങളാണ് ഇത്തവണ സംസ്ഥാനത്തുള്ളത്. സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള മുല്ലപ്പള്ളി രാമചന്ദ്രനുമായും കൂടിക്കാഴ്ച നടത്തി.
ജില്ലാ കളക്ടറെ സ്ഥലം മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് എം.എം ഹസൻ
12:49 AM Aug 18, 2017 | Deepika.com