കൃഷ്ണദാസ് കേരളത്തിൽ പ്രവേശിക്കരുതെന്ന ഉത്തരവിൽ ഇളവില്ലെന്നു സുപ്രീംകോടതി

12:56 AM Jul 29, 2017 | Deepika.com
ന്യൂഡൽഹി: നെഹ്റു കോളജ് ചെയർമാൻ പി. കൃഷ്ണദാസ് കേരളത്തിൽ പ്രവേശിക്കരുതെന്ന മുൻ ഉത്തരവിൽ ഇളവ് നൽകാനാവില്ലെന്ന് സുപ്രീം കോടതി. രോഗബാധിതയായ അമ്മയെ കാണുന്നതിനു കേരളത്തിൽ പോകാൻ അനുവദിക്കണമെന്ന കൃഷ്ണദാസിന്‍റെ ആവശ്യം ജസ്റ്റീസുമാരായ എ.എം. സപ്രേ, പി.സി. പന്ത് എന്നിവരുടെ ബെഞ്ച് നിരസിച്ചു. അതേസമയം, ജിഷ്ണു പ്രണോയ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതു സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് അറിയിക്കാൻ സുപ്രീം കോടതി സിബിഐയ്ക്ക് നാലാഴ്ചത്തെ സമയം അനുവദിച്ചു.

നെഹ്റു ഗ്രൂപ്പ് കോളജിലെ വിദ്യാർഥി ഷഹീർ ഷൗക്കത്തലിയെ മർദിച്ച കേസിൽ കൃഷ്ണദാസിനും ജിഷ്ണു മരണ കേസിൽ വൈസ് പ്രിൻസിപ്പൽ എൻ.കെ. ശക്തിവേലിന്‍റെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഷഹീർ ഷൗക്കത്തലിയെ മർദിച്ച കേസിലാണ് കൃഷ്ണദാസ് കേരളത്തിൽ പ്രവേശിക്കരുതെന്ന് സുപ്രീം കോടതി വ്യവസ്ഥ ഏർപ്പെടുത്തിയത്. കേസിന്‍റെ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ തെളിവ് നശിപ്പിക്കപ്പെടാതിരിക്കാൻ കൃഷ്ണദാസ് കോയന്പത്തൂരിൽ തന്നെ തുടരണമെന്നായിരുന്നു ഉത്തരവ്. ഈ ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് കൃഷ്ണദാസിന്‍റെ അഭിഭാഷകൻ ഇന്നലെ കോടതിയിൽ അപേക്ഷിച്ചത്. അർബുദരോഗത്തിന് ചികിത്സയിൽ കഴിയുന്ന അമ്മയെ കാണാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഇതിനായി പ്രത്യേക അപേക്ഷ സമർപ്പിച്ചിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു. മതിയായ അപേക്ഷയില്ലാതെ ആവശ്യം പരിഗണിക്കാനാവില്ല. അപേക്ഷയും രേഖകളും സത്യവാങ്മൂലവും സമർപ്പിച്ചാൽ കൃഷ്ണദാസിന്‍റെ ആവശ്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.