ന്യൂഡൽഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാക് ജയിലിൽ കഴിയുന്ന റിട്ട. നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിനെ കാണാൻ അമ്മയ്ക്കു വീസ നല്കുന്ന കാര്യത്തിൽ പാക്കിസ്ഥാൻ ഔദ്യോഗികമായി ഒരു വിവരവും അറിയിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. കുൽഭൂഷൻ ജാദവിന്റെ അമ്മ അവന്തികയ്ക്കു വീസ അനുവദിക്കണമെന്നാവശ്യപ്പെട്ട് പാക് വിദേശകാര്യമന്ത്രി സർതാജ് അസീസിനു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എഴുതിയ കത്തിനു മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് ഗോപാൽ ബാഗ്ലേ അറിയിച്ചു.
ഇന്ത്യൻ ചാരനെന്നാരോപിച്ച് പാക് പട്ടാളക്കോടതി കുൽഭൂഷനു വധശിക്ഷ അനുവദിച്ചതിനെതിരേ ഇന്ത്യ അന്താരാഷ്ട്രകോടതിയെ സമീപിച്ചിരുന്നു. വധശിക്ഷ നടപ്പിലാക്കുന്നതിൽനിന്ന് അന്താരാഷ്ട്രകോടതി മേയ് 18ന് പാക്കിസ്ഥാനെ വിലക്കിയിരുന്നു.
കുൽഭൂഷന്റെ അമ്മയ്ക്കു വീസ; ഔദ്യോഗികമായി വിവരം ലഭിച്ചിട്ടില്ലെന്ന് ഇന്ത്യ
01:03 AM Jul 28, 2017 | Deepika.com