ന്യൂഡൽഹി: 1997ല്‍ ആദ്യ നോവലായ ദ് ഗോഡ് ഓഫ് സ്മോള്‍ തിംഗ്സിലൂടെ ബുക്കര്‍ പുരസ്കാരം നേടിയ എഴുത്തുകാരി അരുന്ധതി റോയി വീണ്ടും ബുക്കർ പുരസ്കാരത്തിന്റെ സാധ്യതാ പട്ടികയിൽ. ദി മിനിസ്ട്രി ഓഫ് അഡ്മോസ്റ്റ് ഹാപ്പിനെസ് എന്ന നോവലാണ് അരുന്ധതിയെ രണ്ടാമതും ബുക്കര്‍ പട്ടികയില്‍ ഇടം നേടാന്‍ സഹായിച്ചത്.
ഇരുപത് വര്‍ഷത്തിനുശേഷമാണ് അരുന്ധതി റോയി രണ്ടാമത്തെ നോവൽ എഴുതിയത്.
അന്നത്തെ ബുക്കര്‍ പിന്നീട് മാന്‍ ബുക്കര്‍ ആയി മാറി. ലോംഗ് ലിസ്റ്റ് എന്നാണ് ബുക്കറിന്റെ സാധ്യതാപട്ടിക അറിയപ്പെടുന്നത്.
അരുന്ധതി റോയി ബുക്കർ പട്ടികയിൽ
01:03 AM Jul 28, 2017 | Deepika.com